പ്ലാസ്റ്റിക് കുപ്പികളുമായെത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു പിഴ ഈടാക്കാൻ തീരുമാനിച്ചു. കൊടൈക്കനാലിലാണ്കൊടൈക്കനാലിനെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു നടപടി.
5 ലീറ്റർ ശേഷിയില്‍ താഴെയുള്ള ഓരോ കുപ്പിക്കും 20 രൂപ വീതം പിഴയീടാക്കുമെന്നും കൊടൈക്കനാല്‍ അതിർത്തികളില്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും ഡിണ്ടിഗല്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വിനോദസഞ്ചാരികള്‍, പ്രദേശവാസികള്‍, വ്യാപാരികള്‍ തുടങ്ങിയവർക്കെല്ലാം ഉത്തരവു ബാധകമാണ്
കൊടൈക്കനാല്‍ ടൗണില്‍ ഉത്തരവ് കർശനമായി നടപ്പാക്കുമെന്നു നഗരസഭാ കമ്മിഷണറും
വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ, സോണല്‍, പഞ്ചായത്തുതലങ്ങളില്‍ രൂപീകരിച്ച കമ്മിറ്റികളാണു നിരീക്ഷണവും പരിശോധനയും നടത്തുക. വനം വകുപ്പിന്റെയും,കൊടൈക്കനാല്‍ പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയും ഇതിൽ ലഭിക്കും.