Banner Ads

‘നേരത്തെ തീരുമാനിച്ചത്’: അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനത്തിൽ വിവാദം; നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം അതിദാരിദ്ര്യ മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ ഒമ്പതിന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. എന്നാൽ, പ്രഖ്യാപനത്തിൽ ‘തട്ടിപ്പുണ്ടെന്ന്’ ആരോപിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ച് സഭാ കവാടത്തിൽ പ്രതിഷേധിച്ചു.മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായി എതിർത്തു.

“പ്രഖ്യാപനം വെറും തട്ടിപ്പാണ്. എല്ലാ പത്രങ്ങളിലും നേരത്തെ പരസ്യം നൽകിയിരുന്നു. സഭ ചേർന്നത് ചട്ടം ലംഘിച്ചാണ്,” എന്നും അദ്ദേഹം ആരോപിച്ചു. സഭയുമായി സഹകരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച പ്രതിപക്ഷം, മുദ്രാവാക്യം വിളികളോടെ സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷം ബഹിഷ്കരിക്കുകയായിരുന്നു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. “കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ സ്വന്തം ശീലമാണ്. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടതു സർക്കാരിന്റെ ശീലം,” അദ്ദേഹം പറഞ്ഞു. കേരളം ഒരു പുതുയുഗപ്പിറവിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സജീവമായ ജനപങ്കാളിത്തത്തോടെ, ഓരോ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് അതിദാരിദ്ര്യ നിർമാർജന പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.ഓരോ അതിദരിദ്ര കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കി.2025-26 വർഷത്തേക്ക് പദ്ധതിക്കായി ₹60 കോടി പ്രത്യേകം അനുവദിച്ചു.

ഗ്രാമങ്ങളിൽ 90.7 ശതമാനവും നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്ന അവസ്ഥയിൽ നിന്നാണ് കേരളം ഈ നേട്ടം കൈവരിച്ചത്.ഭക്ഷണം ലഭ്യമല്ലാത്തവർക്ക് അത് ഉറപ്പാക്കി.4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നതിൽ, ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി.2711 കുടുംബങ്ങൾക്ക് ഭൂമി നൽകുകയും ഭവന നിർമ്മാണ നടപടികൾ സ്വീകരിക്കുകയും ചെയ്തു.അത്യാവശ്യ രേഖകൾ ഇല്ലാത്തവർക്കെല്ലാം അത് എത്തിച്ച് നൽകിയെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.