ഭോപ്പാൽ: വേറിട്ട പ്രതിഷേധവുമായി വയോധികൻ. പരാതി നല്‍കി പരിഹാരവുമില്ല അന്വേഷണവും ഇല്ല രേഖകള്‍ കഴുത്തില്‍ മാലയായി തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞാണ് പരാതിക്കാരൻ കളക്ടറേറ്റില്‍ എത്തിയത്.
അഴിമതിക്കെതിരായ തന്‍റെ പരാതികള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വയോധികന്‍ വേറിട്ട പ്രതിഷേധവുമായി മുന്നോട്ട് വന്നത് മധ്യപ്രദേശിലെ നീമുച്ചില്‍ ആണ് സംഭവം നീമുച്ച് സ്വദേശി മുകേഷ് പ്രജാപതിന്‍റെ ഈ പ്രതിഷേധത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു .
അഴിമതിക്കാരനായ വില്ലേജ് ഓഫീസർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ആറോ ഏഴോ വർഷത്തിലേറെയായി പരാതിപ്പെടുന്നുവെങ്കിലും വില്ലേജ് ഓഫീസർക്കെതിരെ നടപടിയെടുത്തില്ലെന്നാണ് മുകേഷ് പ്രജാപതിന്‍റെ ആരോപണം
എല്ലാ ചൊവ്വാഴ്ചയും നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാൻ പബ്ലിക് ഹിയറിംഗ് നടത്താറുണ്ട്എന്നിട്ടും പരിഹാരം ഇല്ല .
ഈ യോഗത്തിലേക്കാണ് കുറേ രേഖകള്‍ കയറില്‍ കെട്ടി കഴുത്തില്‍ തൂക്കിയിട്ട് മുകേഷ് പ്രജാപതി ഇഴഞ്ഞും ഉരുണ്ടും എത്തിയത്. വില്ലേജ് ഓഫീസർ നടത്തിയ അഴിമതി തെളിയിക്കുന്ന രേഖകളാണ് താൻ കഴുത്തില്‍ കെട്ടിത്തൂക്കിയതെന്നും അദ്ദേഹം പറഞ്ഞു മുകേഷ് പ്രജാപതി ഉന്നയിച്ച ആരോപണങ്ങളില്‍ പഞ്ചായത്തും ഗ്രാമ വികസന വകുപ്പും ഇതിനകം അന്വേഷണം നടത്തിട്ടുണ്ട് എന്നു ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മംമ്ത ഖേഡെ പറയുന്നു ഇതിനെ തുടർന്ന് പരാതികളില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഹിമാൻഷു ചന്ദ്ര അറിയിച്ചു. ഗ്രാമത്തിലെ പ്രശ്നങ്ങളും പരാതികള്‍ പരിശോധിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.