Banner Ads

പനിയെ തുടർന്ന് ഒരുവയസ്സുകാരൻ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി

തൃശൂർ: ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ നഴ്‌സ് ആണ് ചികിത്സിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒല്ലൂരിലെ വിൻസന്റി ഡീ പോള്‍ ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം പൊലീസ്റ്റേഷനിൽ പരാതി നല്‍കിട്ടുണ്ട്. പീഡിയാട്രീഷ്യന് പകരം കുട്ടിയെ പരിശോധിച്ചത് ഒരു നഴ്‌സ് ആയിരുന്നെന്നും നേഴ്സ് ഇൻജക്ഷൻ പോലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

തുടർന്ന് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കുഞ്ഞിന് അവശ്യസമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.എന്നാല്‍ പീഡിയാട്രീഷ്യൻ പരിശോധിച്ച ശേഷം കുട്ടിക്ക് കിടത്തി ചികിത്സ നിർദേശിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയുടെ രക്തത്തില്‍ അണുബാധ കണ്ടെത്തിയിരുന്നുവെന്നും തുടർന്ന് കിടത്തി ചികിത്സയ്ക്കായി കയ്യില്‍ കുത്തിവെയ്പ്പ് എടുക്കാൻ നേരം ഞരമ്ബ് ലഭ്യമായില്ലെന്നും അധികൃതർ പറയുന്നു തുടർന്നാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നത്. കുട്ടിയെ പീഡിയാട്രീഷ്യൻ കണ്ടില്ലെന്ന വാദം തെറ്റാണെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം.കുട്ടിയുടെ പോസ്റ്റ്‌പോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഇത് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.

 

Leave a Reply

Your email address will not be published. Required fields are marked *