കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതുതായി നിയമിക്കപ്പെട്ട കഴകക്കാരനും ഈഴവ സമുദായാംഗം ഈഴവസമുദായാംഗമായ കെ.എസ് അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചു.നിയമന ഉത്തരവ് കിട്ടിയാലുടൻ ജോലിയിൽ പ്രവേശിക്കുമെന്ന് അനുരാഗ് പറഞ്ഞു.
റാങ്ക് പട്ടികയിലെ ഒന്നാമനായ ബി.എ ബാലു ഈഴവ സമുദായാംഗമാണെങ്കിൽ ജനറൽ വിഭാഗത്തിലാണ് കഴകക്കാരനായി നിയമനം ലഭിച്ചിരിക്കുന്നത്. രണ്ടാംസ്ഥാനം ഈഴവ സംവരണമായതിനാലാണ് സപ്ലിമെന്ററി ലിസ്റ്റിൽ നിന്നും 23കാരനായ അനുരാഗിന് അവസരം കിട്ടിയിരിക്കുന്നത്. ചേർത്തല കളവംകോടം സ്വദേശിയായ അനുരാഗ് ബികോം ബിരുദദാരിയാണ്. ഇപ്പോൾ എറണാകുളത്തെ ഓഡിറ്റിങ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കൂടൽമാണിക്യത്തിൽ കഴകക്കാരനായി ചുമതലയേറ്റത്. ബാലുവിന്റെ നിയമനത്തിനെതിരെ തന്ത്രിമാരും വാര്യർ സമാജവും രംഗത്തെത്തിയതിനാൽ അദ്ദേഹത്തെ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റി ഈഴവനാണ് ചൂണ്ടിക്കാട്ടിയാണ് ബാലുവിന്റെ നിയമനത്തെ തന്ത്രിമാർ എതിർത്തത്.
ഫെബ്രുവരി 24 മുതൽ ഇരിങ്ങാലക്കുടയിലെ ആറ് തന്തി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ മാർച്ച് ഏഴിന് ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്