ഇരിട്ടി : തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിലെ ജൂനിയർ വിദ്യാർഥിനിയെ റാഗിങ് ചെയ്തതിന് 15 സീനിയർ വിദ്യാർഥികൾക്കെതിരെ റാഗിങ് വിരുദ്ധ നിയമപ്രകാരം കേസെടുത്തു. തില്ലങ്കേരി കാവുമ്പാടി സിഎച്ച്എം ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർഥികൾക്കെതിരെ തില്ലങ്കേരി വട്ടേക്കര മുഹമ്മദ് ഷാനിഫ് നൽകിയ പരാതിലാണ് നടപടിയെടുത്തത്.
ഷൂ ധരിച്ചതിനും മുടിവെട്ടിയതിനും ഷാനിഫിനെയും മറ്റുള്ളവരെയും സീനിയർ വിദ്യാർഥികൾ മർദിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഷർട്ടിൻ്റെ ബട്ടൻ ഇട്ടതുമായി ബന്ധപ്പെട്ടാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. പരിക്കേറ്റ ഷാനിഫിനെ ചികിത്സയ്ക്കായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഴക്കുന്ന് പോലീസ് ഷാനിഫിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
റാഗിംഗ് ചെയ്ത വിദ്യാർത്ഥികളെ കൂടുതൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു. റാഗിംഗിന്‍റെ പേരില്‍ പല തവണയായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾ സ്കൂളിന്റെ പരിസത്ത് പതിവാണ്.