ഡല്‍ഹി: കംബോഡിയയില്‍ കുടുങ്ങിപ്പോയ മനുഷ്യക്കടത്തിന് ഇരകളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് വടകര സ്വദേശികളായ 7 യുവാക്കളാണ് കംബോഡിയയില്‍ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തുക.
ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങള്‍ വാങ്ങി വടകര സ്വദേശികളായ യുവാക്കളെ തങ്ങളുടെ സുഹൃത്ത് കൂടിയായ ഇടനിലക്കാരൻ ആദ്യം മലേഷ്യയിലെത്തിച്ചത്. സൈബർ മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജോലിയാണെന്നും പറഞ്ഞ് കംബോഡിയയിലേക്ക് കൊണ്ടു പോവുകയും അവിടെ നിന്ന് തങ്ങളെ ഒരു കമ്പനിക്ക് വില്‍ക്കുകയായിരുന്നുവെന്നും യുവാക്കള്‍ പറയുന്നത്.
യുവാക്കള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയൊരുങ്ങിയത് എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ്. വിമാന ടിക്കറ്റിനുള്ള പണം നാട്ടില്‍ നിന്നും അയച്ചുകൊടുക്കുകയായിരുന്നു.