Banner Ads

പാർട്ടി നയപ്രഖ്യാപനത്തിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്

ചെന്നൈ : തമിഴ് സൂപ്പർതാരം ദളപതി വിജയ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ പ്രഥമ സംസ്ഥാന സമ്മേളനം ആരംഭിച്ചു. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലെ സമ്മേളന വേദിയിലേക്ക് വിജയ് എത്തി. കർഷകർ അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഗവർണർ പദവിക്കെതിരെ പ്രമേയം പാസാക്കിക്കൊണ്ട് തമിഴഗ വെട്രി കഴകം (ടിവികെ) ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചു.  കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള ഇടനിലക്കാരെ ഇല്ലാതാക്കുക, കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രമേയം ലക്ഷ്യമിടുന്നത്.

നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിക്കുന്ന ടിവികെ 2024 ഫെബ്രുവരിയിൽ ആരംഭിച്ചതുമുതൽ തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപടത്തിൽ തരംഗം സൃഷ്ടിക്കുകയാണ്.  കർഷകരുടെ ക്ഷേമത്തിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശംസനീയമാണ്,  പ്രത്യേകിച്ചും കർഷകർ അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ.

ഫാസിസം എന്ന പേര് പറഞ്ഞ് നിങ്ങൾ ഭയപ്പെടുത്തുന്നു. ജനങ്ങളെ പറ്റിക്കുന്നു ദ്രാവീഡ മോഡൽ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് പറഞ്ഞ് ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്. നിങ്ങളിൽ ഒരാളായിനിന്ന് നിങ്ങളുടെ സഹോദരനായി, മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമുക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല,നല്ല നാളേയ്ക്കായി കെട്ടിയെടുക്കുന്ന രാഷ്ട്രീയ പാർട്ടിയാണിത്.

അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിലൂടെ നമ്മൾ നേരിടും. 2026ലെ തിരഞ്ഞെടുപ്പ് വേദിയിലൂടെയാവും നമ്മൾ അവരെ നേരിടുക. തമിഴ്‌നാട്ടിലുള്ള 234 മണ്ഡലത്തിലും ടിവികെ ചിഹ്നത്തിൽ അവരെ നമ്മൾ തകർക്കുമെന്നും വിജയ് പറഞ്ഞു. പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ നമ്മുടെ എതിരാളി ആരാണെന്ന കാര്യം ഉറപ്പായി.  ജാതി,  മതം,  വർണം തുടങ്ങിയവ വച്ച് രാഷ്ട്രീയം കളിക്കുന്നവർ,  മദം പൊട്ടിയ ആനയെ പോലെ,  അത് ഒരാളല്ല,  പലരുണ്ട് എന്നാണ് വിജയ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *