കൊച്ചി : തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. തന്റെ സ്കൂള്‍ കാലത്തിലുണ്ടായ ദുരനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പത്താം ക്ലാസിലെ ചേട്ടന്മാരില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്നും ആ അനുഭവങ്ങള്‍ തനിക്ക് വലിയൊരു ട്രോമയായി മാറിയെന്നും ആ വിഷമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് കാലമെടുത്തുവെന്നും താരം പറഞ്ഞു.
”ചെറുപ്പത്തില്‍ ഞാന്‍ നല്ല തടിയുള്ള ആളായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ എല്ലാരും ഇരിക്കുന്നത്. സീനിയേഴ്‌സിന്റെ കൂടെയാണ് ഞാൻ പരീക്ഷയ്ക്ക് ഇരുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയിലാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാൻ ഇരുന്നത്. അന്ന് എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ തമാശ എന്നെ കാണുബോൾ എന്റെ മാറില്‍ കയറിപ്പിടിക്കുന്നതായിരുന്നു. വണ്ണമുള്ളവരെ കാണുമ്പോൾ തോന്നുന്ന ഒരു രസം. ആദ്യത്തെ ദിവസങ്ങളിലൊന്നും ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല.
വീട്ടില്‍ അമ്മാച്ചന്മാരൊക്കെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവര്‍ക്ക് എന്നോട് ഇത്രമാത്രം സ്‌നേഹം തോന്നാന്‍ ഇവരുമായി മുന്‍പരിചയം ഒന്നുമില്ലല്ലോ. വേദനിച്ചപ്പോൾ തൊട്ടാണ് ഇത് സ്‌നേഹമല്ലെന്നും അവര്‍ എന്തോ തമാശ കാണിക്കുന്നതാണെന്നും എനിക്ക് മനസിലാക്കുന്നത്. അവര്‍ക്ക് അതില്‍ സന്തോഷം കിട്ടുന്നുണ്ടോയെന്ന് എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാന്‍ പേടിയായിതുടങ്ങി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാന്‍ പോകേണ്ടതി വരുമല്ലോ എന്ന പേടി. നിങ്ങള്‍ക്കു വേണമെങ്കില്‍ ചോദിക്കാം, എനിക്ക് ടീച്ചര്‍മാരോട് പരാതി പറയാൻ പാടില്ലായിരുന്നോ എന്ന്.
എന്റെ ആ മാനസികാവസ്ഥയില്‍ ഞാന്‍ ടീച്ചേഴ്‌സ് റൂമിന്റെ അടുത്തു വരെയെ പോകത്തുള്ളൂ. പക്ഷേ, ഞാന്‍ ചിന്തിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചര്‍ ഇനി ഇക്കാര്യം അവരോട് ചോദിച്ച് അവര്‍ പിന്നീട് എന്നെ വന്ന് എന്തെങ്കിലും ചെയ്താലോ എന്ന് പേടിയുണ്ടായിരുന്നു. ക്ലാസിലും സ്‌കൂളിലും അല്ലേ ടീച്ചര്‍ക്ക് എന്നെ സംരക്ഷണം നല്കാൻ കഴിയൂ. ഞാന്‍ അത് ചിരിച്ച് വിട് ചേട്ടാ എന്ന് പറഞ്ഞ് സഹിക്കാത്തെയുള്ളു. പക്ഷേ, ഇത് എനിക്കൊരു ട്രോമ നൽകിയിട്ടുണ്ട്. ഞാന്‍ ദുര്‍ബലനല്ല എന്നു കാണിക്കാനായി ശ്രമിച്ചാണ് ഞാന്‍ ആ സ്‌കൂളിലെ ലീഡര്‍ ആയത് എന്നാണ് നടൻ പറഞ്ഞത്.