തിരുവനന്തപുരം : തൃശൂർ പൂരം വിവാദം പോലീസ് നടപടിക്കെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം,ചർച്ചക്ക് അംഗീകാരം. ചര്‍ച്ച ഉച്ചക്ക് പന്ത്രണ്ട് മണി തൊട്ട് രണ്ടുമണിവരെയായിരിക്കും. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുന്നത് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ്.
എന്നാല്‍ പൂരം അലംങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. രാഷ്ട്രീയമായിട്ടുള്ള പുകമറ പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തുക, തെറ്റായ പ്രചരണങ്ങള്‍ ഉയർത്തിക്കൊണ്ടുവന്ന് സഭയെ ദുരുപയോഗം ചെയ്യുക തുടങ്ങിയവയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യമായിട്ടാണ് തുടർച്ചയായ മൂന്നാം ദിനവും അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കുന്നത്. പി.ആർ. വിവാദവുമായി അനുബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനാണ് ആദ്യം അനുമതി ലഭിച്ചത്. എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ വിവാദ സമ്മേളനത്തിലായിരുന്നു ചൊവ്വാഴ്ച ചർച്ച. ചർച്ചക്കുശേഷം പ്രമേയം സഭ തള്ളി.