ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു തിരുവോണം ബമ്ബർ. ഇതുവരെ 65 ലക്ഷം ടിക്കറ്റുകളാണ് ജില്ലാ ഭാഗ്യക്കുറി കാര്യാലയങ്ങളിലെത്തിയത്.
ഇതില്‍ 54,88,818 ടിക്കറ്റുകള്‍ ഏകദേശം വിൽപ്പന കഴിഞ്ഞു.
ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാല്‍ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും.ഈ മാസം ഒൻപതിനാണ് നറുക്കെടുപ്പ്. ഇനിയുള്ള എട്ടു ദിവസത്തിനുള്ളില്‍ 30 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ കണക്കുകൂട്ടല്‍.25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ടിക്കറ്റിന് 500 രൂപയാണ് വില.
390.63 രൂപയാണ് ഒരു ടിക്കറ്റിന് സർക്കാരിന് കിട്ടുന്നത്. ഏജൻസി കമ്മീഷനും 28 ശതമാനം ജി.എസ്.ടി.യും കഴിച്ച് . കഴിഞ്ഞ വർഷം 85 ലക്ഷം തിരുവോണം ബമ്ബർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 75,76,096 ടിക്കറ്റുകള്‍ വിറ്റു. 2022-ല്‍ 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 66.55 ലക്ഷം വിറ്റു തീർന്നിരുന്നു.സ്വന്തം ജില്ലകളിലെതിനേക്കാള്‍ മറ്റു ജില്ലകളിലെ ടിക്കറ്റിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രിയം.ഒന്നാം സമ്മാനം 25 കോടി രൂപയായ ശേഷം മൂന്നാമത്തെ തിരുവോണം ബമ്ബറാണ് ഇത്തവണ.