
തിരുവനന്തപുരം:ജാതികോമരങ്ങളുടെ വിലക്കുകളെ വകവെക്കാതെ പൊതുവഴിയിലൂടെ വില്ലുവണ്ടിയിൽ യാത്ര ചെയ്ത് അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ പോരാട്ടം നടത്തിയ അയ്യങ്കാളിയുടെ 162-ാം ജന്മദിനം ഇന്ന്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ 1863 ഓഗസ്റ്റ് 28-നാണ് അയ്യങ്കാളി ജനിച്ചത്.
അയിത്ത ജാതിക്കാർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ വില്ലുവണ്ടി സമരം, വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ പഞ്ചമി സമരം, കല്ലുമാല സമരം തുടങ്ങിയവ കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. “ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ കാണായ പാടങ്ങളിൽ ഞങ്ങൾ മുട്ടിപ്പുല്ല് മുളപ്പിക്കും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ തീക്ഷ്ണത വിളിച്ചോതുന്നു.
അയ്യങ്കാളിയുടെ ജന്മദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തലസ്ഥാന നഗരിയിൽ അയ്യങ്കാളിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനങ്ങളും നടക്കും.