വൊളന്റിയര്‍ ചികിത്സക്കിടെ മരിച്ചു മൂര്‍ഖനെ തുറന്നുവിടുന്നതിനിടെയാണ് ഇദ്ദേഹത്തിന് കടിയേറ്റു. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഷിബുവിന് പാമ്ബിന്റെ കടിയേല്‍ക്കുന്നത്.വിതുരയില്‍ പിടിച്ച പാമ്ബിനെ തുറന്നുവിടുന്നതിനിടെ കടിയേറ്റത്.
വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ പ്രശാന്ത് (39) ചികിത്സയില്‍ കഴിയവേ മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് മരിച്ചത് കരമന വാഴവിള സ്വദേശിയാണ് പ്രശാന്ത് .പാമ്ബിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് ഷിബുവിന് കൈയ്യില്‍ മൂർഖൻ കടിച്ചത്. സഹപ്രവർത്തകർ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ച് ആൻറിവെനം നല്‍കിയെങ്കിലും യുവാവിന്റെ നില വഷളായി.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ച ഷിബു വെന്റിലേറ്ററിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു