ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍, ഹരിയാന നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ എട്ട് മുതലാണ് വോട്ടണ്ണല്‍ ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലുമായി 90 വീതം സീറ്റുകളാണ് ഉള്ളത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലുമായും ഹരിയാനയില്‍ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലും ജമ്മു-കശ്മീരിലും കോണ്‍ഗ്രസിന് എക്‌സിറ്റ് പോള്‍ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് എന്‍ഡിഎയും ബിജെപിയുമുള്ളത്.
പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ചതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. എക്സിറ്റ് പോളുകൾ ഇന്ത്യൻ സഖ്യത്തിന് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. പക്ഷേ അഞ്ച് വോട്ടിംഗ് അംഗങ്ങളെ നിയമിക്കാനുള്ള ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനത്തിൽ കോൺഗ്രസ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.