Banner Ads

നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി

കൊച്ചി : യുവനടിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. ഒരു സിനിമയുടെ ചർച്ചയ്ക്കെന്ന വ്യാജേന സിദ്ദിഖ് തന്നെ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നുവെന്നുമാണ് നടി പറഞ്ഞത്. തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘമാണ് (SIT) അന്വേഷണം കൈകാര്യം ചെയ്യുന്നത്.  മലയാള സിനിമാ മേഖലയിലെ വൻതോതിലുള്ള ലൈംഗികാതിക്രമങ്ങളും കാസ്റ്റിംഗ് കൗച്ചും തുറന്നുകാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഉയർന്നുവരുന്ന ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്നതിനാണ് ഈ എസ്ഐടി അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സിദ്ദിഖിൻ്റെ പ്രതിഭാഗം വാദിക്കുന്നത്, പരാതിക്കാരി തൻ്റെ കഥ മാറ്റി തന്നെ ജാമ്യമില്ലാ കുറ്റത്തിൽ ഉൾപ്പെടുത്തയെന്നാണ്.

നടിയുടെ ആദ്യ ആരോപണങ്ങൾ ലൈംഗികാതിക്രമ ശ്രമത്തെക്കുറിച്ചായിരുന്നു.  ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.  വിശദമായ ഉത്തരവിനായി കാത്തിരിക്കുകയാണ്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അറസ്റ്റിന് തടസ്സമില്ലെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ആവശ്യത്തിന് തെളിവുകൾ ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കൂടാതെ മുകേഷിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *