Banner Ads

ചോർച്ച നോക്കാൻ മന്ത്രിയല്ല, എൻജിനീയറാണ് വേണ്ടത്; വിഡി സതീശൻ

എറണാകുളം : വയനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീടുകളിലെ ചോർച്ച പരിശോധിക്കാൻ റവന്യൂ മന്ത്രി നേരിട്ടെത്തിയതിനെ സതീശൻ പരിഹസിച്ചു. വീടുകളിലെ ചോർച്ചയും വിള്ളലും പരിശോധിക്കേണ്ടത് എൻജിനീയർമാരാണ്. മന്ത്രിയല്ല. മന്ത്രി നടത്തിയത് വെറും നാടകം മാത്രമാണ്.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സർക്കാർ നടത്തിയ ഉദ്ഘാടന നാടകമായിരുന്നു ഇതെന്നും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ഉന്നയിച്ചവർ സർക്കാർ നിർമ്മിച്ച വീടുകളുടെ അവസ്ഥ കാണണമെന്നും പുനരധിവാസത്തിൽ സർക്കാർ കാപട്യമാണ് കാട്ടുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങിയിട്ടുണ്ടെന്നും എന്നാൽ വിള്ളലുകൾ ഇല്ലെന്നുമാണ് പരിശോധനയ്ക്ക് ശേഷം മന്ത്രി കെ രാജൻ ന്യായീകരിച്ചത്. എന്നാൽ മന്ത്രി ചോർച്ച മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് വീടുടമയായ നൗഫൽ കുറ്റപ്പെടുത്തി. ചോർച്ച കണ്ടെത്തിയ സ്ഥലങ്ങളിൽ അടിയന്തരമായി കൂടുതൽ നടപടികൾ സ്വീകരിക്കുകയാണെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.