Banner Ads

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനെ തുടർന്ന്; അന്താരാഷ്ട്ര വിമാനത്താവളം അഞ്ചുമണിക്കൂർ അടച്ചിടും

തിരുവനന്തപുരം:ത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന ആറാട്ടിനെ തുടർന്നാണ് വിമാനത്താവളം മണിക്കൂറുകളോളം അടച്ചിടും.ഇന്ന് വൈകിട്ട് നാല് മണിമുതല്‍ രാത്രി ഒൻപത് മണിവരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഇതേസമയംതന്നെ ശ്രീപത്മനാഭനും ഭക്തർക്കും യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്യും. പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയന സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് ആറാട്ട്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങി വരുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തില്‍ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.1932ലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളം ഉണ്ടായത്. ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തില്‍ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *