ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമായത്.അനവധി റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചു.20 ജലവൈദ്യുത പ്ലാന്റുകള്‍ പ്രളയത്തില്‍ നശിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 236 ആയി കൂടാതെ 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. 173 പേര്‍ക്ക് പരിക്കേറ്റു.കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതിയാണഅ കര കവിഞ്ഞ് ഒഴുകിയത്. നാലായിരത്തിലധികം ആളുകളുടെ ജീവൻ രക്ഷപ്പെടുത്തിയതായി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പറഞ്ഞു.