കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി.ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ടാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത് .
ഇന്ന് രാവിലെ 11.45ഓടെ അഭിഭാഷകനൊപ്പമാണ് നടന്‍ മരട് പൊലീസ് സ്റ്റേഷനിലെത്തിയത്.
ലഹരിക്കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും നടൻ ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിർദ്ദേശിച്ചത്.എന്നാല്‍ പ്രയാഗ മാര്‍ട്ടിൻ ഇതുവരെ സ്റ്റേഷനിൽ ഹാജരായിട്ടില്ല. ഇരുവരും എന്തിനാണ് ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയത് എന്നതും ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യവുമായിരിക്കും പൊലീസ് ചോദിക്കുക. ആദ്യ ഘട്ട ചോദ്യം ചെയ്യലാക്കും ഇന്ന് നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് . ഇവരെ കൂടാതെ വേറെ ഇരുപത് പേരും ഹോട്ടലില്‍ മുണ്ടായിരുന്നു. ലഹരിപാര്‍ട്ടി മുറിയില്‍ നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത് തുടരന്വേഷണത്തിന്‍റെ ഭാഗമായാണെന്ന് പോലീസ് പറയുന്നു.
കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ സെവൻ സ്റ്റാർ ഹോട്ടലില്‍ മുറി എടുത്ത് അലൻ വാക്കറുടെ ഡി ജെ ഷോയില്‍ പങ്കെടുക്കാൻ എന്ന പേരില്‍ ലഹരി ഉപയോഗമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയില്‍ എത്തിയ ആളുകള്‍ ലഹരി ഉപയോഗം നടത്തി. പാർട്ടിക്ക് ചുക്കാൻ പിടിച്ചത് ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ്സാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും മുറിയില്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഇവരെ ഓം പ്രകാശിന് നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി.