ഒറ്റപ്പാലം :സംഘം ചേർന്നെത്തുന്ന കുരങ്ങന്മാർ തെങ്ങ്, വാഴ തുടങ്ങി പപ്പായ മരം വരെ താറുമാറാക്കുമ്ബോള്‍ നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് ജനം. ഇവയെ വിരട്ടിയോടിക്കാനും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.വലിയ തോതിലുള്ള കാട്ടുപന്നിശല്യത്തെ തുടർന്ന് വീട്ടുവളപ്പിന് മതിലും വലയും കെട്ടി പ്രതിരോധിക്കുമ്ബോഴാണ് വാനരപ്പടക്ക് മുന്നില്‍ നാട് തോറ്റു നിക്കുന്നത്.
വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നതും ഇവയുടെ വിനോദമാണ്. മുപ്പതും നാല്‍പ്പതും കുരങ്ങന്മാർ അടങ്ങുന്ന സംഘത്തില്‍ കുട്ടികളുമുണ്ട്. അനങ്ങൻ മലയില്‍ താവളമുറപ്പിച്ചിരുന്ന കുരങ്ങന്മാർ കൂട്ടത്തോടെ മേഖലയിലേക്ക് ഇറങ്ങിയതാണ് ജനങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്നത്.തെങ്ങില്‍നിന്ന് കുലകുലയായി ഇളനീർ പറിച്ച് വെള്ളം കുടിച്ചശേഷം തൊണ്ട് പുരപ്പുറങ്ങളിലേക്കും മറ്റും വലിച്ചെറിയുകയാണ്.
ഇതോടെ ഓടിട്ട വീടുകള്‍ തകർന്നുള്ള നാശനഷ്ടം വേറെയുമുണ്ട്. വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. മേല്‍ക്കൂരയിലെ ഓട് നീക്കി വീടിനകത്ത് അകത്ത് കടന്ന് ഭക്ഷണ സാധനങ്ങള്‍ അപ്പാടെ അടിച്ചുമാറ്റുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.ഒറ്റപ്പാലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും അമ്ബലപ്പാറ, അനങ്ങനടി പഞ്ചായത്ത് പ്രദേശങ്ങളിലും ഇവയുടെ ശല്യം രൂക്ഷമാണ്.കുരങ്ങന്മാരെ തുരത്തി നാട്ടുകാരെ രക്ഷിക്കണമെന്ന് ജനം ഉന്നയിക്കുന്ന ആവിശ്യം