ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി പുന: സംഘടിപ്പിച്ച് കേന്ദ്രസർക്കാർ. പ്രതിരോധസമിതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തിയപ്പോൾ, വിവാദ വാർത്തകളിൽ ഇടംപിടിച്ച ബിജെപി എംപി കങ്കണ റണൗട്ട് ഇൻഫോർമേഷൻ കമ്മിറ്റിയിൽ സ്ഥാനം നേടി. സ്റ്റാൻഡിങ് കമ്മിറ്റിയിൽ കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി അംഗമായിരുന്നു. പ്രതിരോധസമിതി അധ്യക്ഷനായി ബിജെപി എംപി രാധാ മോഹൻ സിംഗ് ആണ് ചുമതല ഏറ്റത്. സമിതികൾ പുന: സംഘടിച്ച് ഉത്തരവിറക്കിയത് രാജ്യസഭാ സെക്രട്ടറിയേറ്റ് ആണ്. തൃണമൂര്‍ കോൺഗ്രസ് അംഗം ഡോള സെൻ വാണിജ്യ സമിതി അധ്യക്ഷനായി സ്ഥാനം വഹിക്കും. ആരോഗ്യ- കുടുംബക്ഷേമ സമിതി അധ്യക്ഷനായി സമാജ് വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ് സ്ഥാനമേൽക്കും.
വിദ്യാഭ്യാസം – സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ കായികം എന്നിവയുടെ സമിതി അധ്യക്ഷനായി ദിഗ് വിജയ് സിങ്ങിനെ നിയമിച്ചു. വിദേശകാര്യം ശശി തരൂർ, കൃഷിമൃഗസംരക്ഷണം ഭക്ഷ്യ സംസ്കരണം എന്നിവ ചരൺജിത് സിങ് ചാനി, ഗ്രാമീണ പഞ്ചായത്തീരാജ് – സപ്തഗിരി ശങ്കർ ഉലക എന്നിവരാണ് കോൺഗ്രസ് അംഗങ്ങൾ. ഡിഎംകെ അങ്കം തിരിച്ചു ശിവ വ്യവസായവും, ടിഎംസി യിലെ കീർത്തി ആസാദ് ഫെർട്ടിലൈസർ, ഡിഎംകെയിലെ കനിമൊഴി കൺസ്യൂമർ ഭക്ഷ്യ – ഉപഭോക്തൃ – പൊതുവിതരണ സമിതി അധ്യക്ഷ പദവികൾ വഹിക്കും. സുപ്രധാന സമിതികളുടെയെല്ലാം അധ്യക്ഷ സ്ഥാനം ബിജെപിക്കാണ്.
ആഭ്യന്തരം രാധാ മോഹൻ ദാസ് അഗർവാൾ, ധനകാര്യം – ഭർതൃഹരി മഹ്‌താബ്, വാർത്താ വിതരണം ഐടി – നിഷികാന്ത് ദുബെ, റെയിൽവേ – സിഎം രമേഷ്, ലേബർ, ടെക്സ്റ്റൈൽ ആന്റ്സ്കിൽ ഡെവലപ്മെന്റ് ബസവരാജ് ബൊമ്മെ, സാമൂഹ്യ വികസനം – പിസി മോഹൻ, വാട്ടർ റിസോഴ്സസ് രാജീവ് പ്രതാപ് റൂഡി എന്നിവർ സമിതിയെ നയിക്കും. എൻഡിഎ ഘടക കക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിന് ഊർജവും,. ടിഡിപിക്ക് ഭവന – നഗരകാര്യ സമിതിയും, അജിത് പവാർ എൻസിപിക്ക് പ്രകൃതി വാതക സമിതി അധ്യക്ഷ പദവിയും ലഭിച്ചു.