Banner Ads

പാര്‍വതി തിരുവോത്ത് അഭിമുഖം: വുമന്‍ ഇന്‍ സിനിമ കളക്ടീവ് ഒരാളില്‍ ഒതുങ്ങുന്നതല്ല.അത് നമ്മളെ തെരഞ്ഞെടുത്തു എന്നേയുള്ളൂ

ഞാൻ ഡബ്ല്യുസിസിയുടെ വക്താവല്ല. പ്രതിനിധിയെന്ന നിലയിലാണ് പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടത് ഇവിടെ പഠനങ്ങൾ നടന്നിട്ടില്ലെന്നത് കൊണ്ടാണ്. സാധാരണ കോർപ്പറേറ്റ് ടേംസിലുള്ള തൊഴിലാളി-തൊഴിലുടമ ബന്ധം സിനിമ ഇന്റസ്ട്രിയിൽ ഡിഫൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. കാറിലാണ് ഷൂട്ട് നടക്കുന്നതെങ്കിൽ കാറായി തൊഴിലിടം. ഒരു ഐസി വേണമെന്ന ആവശ്യത്തെ എന്തിനാണ് മറ്റുള്ള സംഘടനകൾ എതിർക്കുന്നത്? അവർക്കെന്താണ് നഷ്ടപ്പെടാനുള്ളത്? ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. അതിലെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. കൊവിഡാണ് സർക്കാർ ബുദ്ധിമുട്ടിലാണെന്നത് ശരിയാണ്. പക്ഷെ പ്രശ്നങ്ങൾ തീരുന്നില്ല. കഴിഞ്ഞ മൂന്നാല് മാസത്തിനിടെ ടോപ്പിൽ നിൽക്കുന്ന ആളുകൾക്ക് എതിരെ വരെ പരാതികൾ ഉയർന്നുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫയൽ ചെയ്തെങ്കിലും അത് ഫോളോ ചെയ്യാൻ സംവിധാനം ഇല്ലാത്തത് വലിയ വീഴ്ചയാണ്. സർക്കാർ അതിനൊരു വഴി കണ്ടെത്തിയേ തീരൂ. ഡബ്ല്യുസിസിയുടെ വലിയ ആവശ്യം ഒരു ട്രൈബ്യൂണൽ ഫോം ചെയ്യുക, ഒരു ഗ്രീവൻസ് റിഡ്രസൽ സെൽ ഫോം ചെയ്യുക. ഒരു എന്റർടെയ്ൻമെന്റ് ലോ ഉണ്ടാക്കുക എന്നതാണ്. ഇത് നിലവിൽ വന്നാൽ ചിലർക്ക് ഒരുപാട് നഷ്ടം ഉണ്ടാവും. ഡബ്ല്യുസിസി ഉന്നയിക്കുന്ന വിഷയങ്ങളിൽ മറ്റ് സംഘടനകളോട് കൂടുതൽ ചോദ്യം ചോദിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. എഎംഎംഎയിൽ 50 ശതമാനം സ്ത്രീകളാണെന്ന് അവർ ഘോരഘോരം പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് അവർക്ക് ചോദിച്ചൂടേ? ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.