Banner Ads

കേരള രാഷ്ട്രീയത്തിൻ്റെ; ഭാവി നിർണ്ണയിക്കുന്ന പോരാട്ടം

കേരള രാഷ്ട്രീയത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് മലപ്പുറം ചർച്ച ജില്ലയിലെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി, ഇത് കേരളത്തിൻ്റെ ഭാവി രാഷ്ട്രീയ ദിശയെ നിർണ്ണയിക്കുന്ന ഒരു നിർണ്ണായക പോരാട്ടമായി മാറിക്കഴിഞ്ഞിരിക്കുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനും, ഒരുപക്ഷേ എൻ.ഡി.എയ്ക്കും, ഈ തിരഞ്ഞെടുപ്പ് ഫലം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും. ഓരോ മുന്നണിയും അവരുടെ സർവ്വശക്തിയുമെടുത്ത് നിലമ്പൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ കാരണം ഈ പ്രാധാന്യം തന്നെയാണ്.

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടാൽ അത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി.ഡി. സതീശനെ മാറ്റണമെന്ന ആവശ്യത്തിലേക്ക് നയിക്കുമെന്ന സൂചനകൾ യു.ഡി.എഫിനുള്ളിലെ വലിയൊരു ആഭ്യന്തര സംഘർഷത്തിൻ്റെ സൂചനയാണ്. മുസ്ലീം ലീഗ് തന്നെ ഈ ആവശ്യം ഉന്നയിക്കുമെന്നതും, ഒരു വിഭാഗം നേതാക്കൾ ഇത് പിന്നിൽ ചരടുവലിക്കുന്നതും ശ്രദ്ധേയമാണ്. ഇത് പ്രതിപക്ഷത്ത് ലീഗിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും, ഗ്രൂപ്പിലെ ഗ്രൂപ്പ് തർക്കങ്ങളും തുറന്നുകാട്ടുന്നു. ജമാഅത്തെ ഇസ്ലാമിൻ്റെ പിന്തുണ സ്വീകരിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പല യു.ഡി.എഫ് നേതാക്കൾക്കുണ്ട്.

ജമാഅത്തെ ഇസ്ലാമിൻ്റെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കാരണം, വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണ് അതിന് പിന്നിൽ. എന്നാൽ, ഷൗക്കത്ത് പരാജയപ്പെട്ടാൽ, ഈ മൗനം വലിയൊരു പൊട്ടിത്തെറിക്ക് വഴിവെച്ചേക്കാം. ഇത് മുന്നണിക്കുള്ളിൽ പുതിയ ചേരിതിരിവുകൾക്ക് കാരണമാവുകയും, ആധുനിക നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്.പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലയും പി.സി. വിഷ്ണുനാഥും നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നു.

എ വിഭാഗം പി.സി. വിഷ്ണുനാഥിനെ പിന്തുണയ്ക്കുന്നത്, നിലവിലെ നേതൃത്വത്തിനെതിരെ ശക്തമായൊരു ബദലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. സതീശൻ മാറിയാൽ, പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാൻ ഈ വിഭാഗങ്ങൾ ശ്രമിക്കുമെന്നത് ഉറപ്പാണ്. പി.വി. അൻവറിനെ മുന്നണിക്ക് പുറത്ത് നിർത്തിയ സതീശൻ്റെ നിലപാട്, ഒരു വിഭാഗം നേതാക്കൾക്ക് ഇപ്പോഴും ദഹിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലം, സതീശൻ്റെ ഈ നിലപാടുകൾക്ക് ജനകീയ അംഗീകാരം ലഭിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന ഒരു റഫറണ്ടമായി മാറും.

ഇടതുപക്ഷം, എം. സ്വരാജിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയത് വ്യക്തമായ രാഷ്ട്രീയ തന്ത്രത്തോടെയാണ്. മതേതര വോട്ടുകൾ ഏകീകരിക്കുകയും, യു.ഡി.എഫിൻ്റെ മൃദല നിലപാടിനെ തുറന്നുകാട്ടുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിക്കെതിരായ ആര്യാടൻ മുഹമ്മദിൻ്റെയും യൂത്ത് ലീഗ് നേതാക്കളുടെയും പഴയ പ്രസംഗങ്ങൾ, ഇടതുപക്ഷം സജീവമായി പ്രചരണത്തിൽ ഉപയോഗിക്കുന്നുണ്ട്. അതുപോലെ, തീവ്രമതവാദികൾക്കെതിരായ സ്വരാജിൻ്റെ നിലപാടുകൾക്കും പ്രസംഗങ്ങൾക്കും വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. “മതനിരപേക്ഷ വോട്ടുകൾ” എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്.