ഗാസയിലെ അരലക്ഷത്തോളം ജീവനുകളെയാണ് ഇസ്രയേല്‍ സൈന്യം നിഷ്‌കരുണം ഇല്ലാതാക്കിയത്. ഗാസ നിര്‍മാര്‍ജ്ജനം എന്ന ഒറ്റ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന സയണിസ്റ്റ് ഭരണകൂടം ഇതുവരെ 50,021 ആളുകളെ വധിച്ചതായിട്ടാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. 1,13,274 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ മരണങ്ങളുടെ എണ്ണം ഈ കണക്കിലും ഒതുങ്ങില്ല എന്നതാണ് യാഥാർഥ്യം.