മത്സരത്തിന്റെ 61-ാം മിനിറ്റിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ആ മാന്ത്രിക ഗോൾ പോർച്ചുഗലിനെ 2-2 എന്ന നിലയിൽ സമനിലയിലെത്തിച്ചത് കളിയുടെ ഗതി മാറ്റിമറിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ, ഫൈനൽ വിധി നിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നു.