
പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിൽ. ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മിസൈൽ ആക്രമണങ്ങളിലൂടെ മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി തകർത്തെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആക്രമണം. അമേരിക്കയെയും ഇസ്രയേലിനെയും തകർത്തെറിയുമെന്ന് ഇറാൻ ആർമി മുന്നറിയിപ്പ് നൽകി.