കൊച്ചി:കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ.മധ്യവേനൽ അവധിക്ക് ശേഷം സെപ്തംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ അവധിക്ക് നാട്ടിൽ എത്തിയ ആൾക്കാർ സെപ്തംബർ പകുതിയോടെ തിരിച്ച് എത്തുമെന്നത് മുന്നിൽ കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.
ഈമാസം ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം.ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും.കേരളത്തിൽ നിന്ന് നാലംഗ കുടുബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്.
വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപ വരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈ വിധത്തിൽ കൂടിയത്.