Banner Ads

വേനലവധി മഴക്കാലത്തേക്ക് മാറ്റുന്നു? വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം:കേരളത്തിലെ സ്കൂളുകളുടെ വേനലവധി ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മഴക്കാലമായ ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ക നത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അവധി മാറ്റത്തോട് വിദ്യാർത്ഥികൾക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോൺഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം.കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികൾക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദൽ നിർദ്ദേശം.

കേരളത്തിൽ പതിറ്റാണ്ടുകളായി ഏപ്രിൽ- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള നിർദ്ദേശത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ജൂണിൽ പുതിയ അക്കാഡമിക് വർഷം ദേശീയ തലത്തിൽ തുടങ്ങുന്നുണ്ട്.

സിയുഇടി കോഴ്സുകളിലേക്ക് അടക്കം ഈ കാലയളവിലാണ് പ്രവേശനം. ആദ്യം അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. പിന്നീട് വിദ്യാർത്ഥി സംഘടനകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ ശേഷമാകും മാറ്റം വേണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.