തിരുവനന്തപുരം:പതിനഞ്ചുകാരിയെ എട്ട് ദിവസം പെൺവേഷത്തിൽ മുറിയിൽ ഒളിച്ച് താമസിച്ച് പീഡിപ്പിച്ച കേസിൽ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തിന് 50 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ.പോക്സോ നിയമപ്രകാരമുള്ള കേസിലാണ് ശിക്ഷ.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം കൂടി തടവ് അനുഭവിക്കണം.2021 സെപ്റ്റംബര്‍ 6നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ വലയിലാക്കിയത്.
വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ മുറിയില്‍ ഏട്ടു ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ വസത്രങ്ങളാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്‌വിജയ് മോഹന്‍ ഹാജരായി.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് ഷാജി, സബ് ഇന്‍സ്പെക്ടര്‍ ബി ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.