തിരുവനന്തപുരം: കാറില്‍ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോയ യുവാവിനെ പൊലീസ് പിടികൂടി. നെടുമം പുളിവിളാകം വീട്ടില്‍ മുഹമ്മദ് സഹീർ (20) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.വിഴിഞ്ഞം മുക്കോലയില്‍ പ്രവർത്തിക്കുന്ന നയാര പെട്രോള്‍ പമ്ബില്‍ നിന്നും 2000 രൂപയുടെ പെട്രോള്‍ അടിച്ച ശേഷമാണ് ജീവനക്കാരനെ കബളിപ്പിച്ച് ഡ്രൈവർ രക്ഷപ്പെട്ടത്.
22ന് രാത്രി 10 ഓടെ മുക്കോല ഭാഗത്തുനിന്നും എത്തിയ വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഓടിച്ച് എത്തിയയാള്‍ പെട്രോള്‍ അടിക്കാൻ ആവശ്യപ്പെടുകയും പെട്രോള്‍ അടിച്ചു കഴിഞ്ഞയുടൻ അമിത വേഗതയില്‍ തെന്നൂർക്കോണം ഭാഗത്തേക്ക് ഓടിച്ചു പോയതായും നല്‍കിയ പരാതിയെ തുടർന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 16 ന് തെന്നൂർ കോണത്തെ പമ്ബിലും സമാന സംഭവമുണ്ടായതായി പറയുന്നു.