മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. മുപ്പതടിയോളം താഴ്ച്ചയിൽ മരത്തിൽ ബസ് തട്ടിനിൽക്കുകയായിരുന്നു.പുല്ലുപാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.മാവേലിക്കര സ്വദേശികളാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.
മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈവേ പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കാർക്ക് ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. തഞ്ചാവൂരിൽ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. കൊടുവളവ് നിറഞ്ഞ പ്രദേശത്താണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു