തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായ് കെ.എസ്.ആർ.ടി.സി ബസുകളിൽ മാലിന്യം നിക്ഷേപിക്കാൻ ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ തീരുമാനം.ദീർഘദൂര ബസുകളിൽ കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.കൂടാതെ ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.ബസുകളിൽ ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡും വെക്കും. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപികാനാണു തീരുമാനം