കൊച്ചി: ഒന്നാം പ്രതി നിഘേഘാഷ് കുമാർ, രണ്ടാം പ്രതി നിഘോഷിന്റെ ഭാര്യ മിനി മൂന്നാം പ്രതി ഷമീർ അബ്ദുൽ റഹീം എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ നീക്കം. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും.സാമ്ബത്തിക തട്ടിപ്പ് കേസിൽ നടൻ സിജോയ് വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റത്.
സംഭവത്തിൽ സാമ്ബത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങൾനീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയത്. സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ സുഹൃത്തായ അമേരിക്കൻ പൗരത്വമുള്ള പൂർണിമയെ പൊലീസ് പ്രതിചേർത്തിരുന്നു. കഴിഞ്ഞ ദിവസം പരിപാടി സംബന്ധിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ദിവ്യ പ്രതികരിച്ചിരുന്നില്ല.താൽക്കാലിക സ്റ്റേജിന്റെ നിർമാണത്തിൽ അടക്കം സംഘാടനത്തിൽ ഗുരുതര പിഴവ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.