ചെന്നൈ : ആദ്യ ദിനത്തിൽ 100 കോടി വാരി ദളപതി വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 120 കോടിയില്‍ അധികമാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 43 കോടിയാണ് വാരിയത്. സമ്മിശ്രമായ പ്രതികരണങ്ങള്‍ക്കിടെയാണ് ചിത്രം ബോക്സ് ഓഫിസില്‍ കുതിപ്പ് നേടിയിരിക്കുന്നത്.
ഈ വർഷം പുറത്തിറങ്ങിയ സിനിമകളില്‍ വച്ച് ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറിയിട്ടുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായിഇറങ്ങുന്ന വിജയ്‌യുടേതായി റിലീസിന് എത്തിയ ആദ്യ ചിത്രമാണ് ഗോട്ട്.
വെങ്കട് പ്രഭു സംവിധാനം ചെയ്ത സിനിമ തമിഴില്‍ വൻ മുന്നേറ്റമാണ് നടത്തുന്നത്. വിജയ്‌യുടെ ലിയോ, ബീസ്റ്റ്, സർക്കാർ തുടങ്ങിയ സിനിമകള്‍ക്കു ശേഷം തമിഴ്നാട്ടില്‍ നിന്നും ആദ്യദിനത്തിൽ 30 കോടി വാരുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. കേരള ബോക്സ് ഓഫിസില്‍ നിന്നും 5.80 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇന്ത്യയിലെ തിയറ്റര്‍ ഒക്യുപെന്‍സി 76.23 ശതമാനമാണ്. 99 ശതമാനം വരെ ഒക്യുപെന്‍സിയാണ് ചെന്നൈയില്‍ കാണിക്കുന്നത്.