ഇടുക്കി:ശാന്തന്‍പാറ ഏരിയാസമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദമായ പ്രസ്താവന,നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുക. പ്രതിഷേധിക്കുന്നില്ലെങ്കില്‍ തിരിച്ചടിക്കുക. അവന്‍ ചെയ്തത് നന്നായെന്ന് ആളുകളെകൊണ്ട് പറയിപ്പിക്കുക എന്നുമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളോട് പറഞ്ഞത്.
താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം എന്നിങ്ങനെ തുടങ്ങി വിവാദ പ്രസ്താവനകളാണ് ഉന്നയിച്ചത്. ചുമ്മാ സൂത്രപ്പണിയുംകൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണത്തില്ല. എന്നുവെച്ച് നാളെ മുതല്‍ കവലയില്‍ ഇറങ്ങി സംഘര്‍ഷം ഉണ്ടാക്കിയാല്‍ നമ്മുടെ കൂടെ ഒരുത്തനും കാണത്തില്ല. പോക്രിത്തരം കാണിച്ചാല്‍ ആരുമുണ്ടാവില്ല. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കുക. അടിച്ചാല്‍ അത് വേണ്ടതായിരുന്നുവെന്ന് ജനത്തിന് തോന്നണം, എന്നായിരുന്നു എം എം മണി പറഞ്ഞത്.