Banner Ads

ജെയ്നമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്!! സെബാസ്റ്റ്യൻ കുരുക്കിൽ |

ജെയ്നമ്മ തിരോധാനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ കാണാതായ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ, ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന അന്വേഷണസംഘത്തിന്റെ നിഗമനത്തിന് കൂടുതൽ ബലം ലഭിച്ചു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജെയ്നമ്മയുടെ സ്വർണാഭരണങ്ങളും സെബാസ്റ്റ്യൻ പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, മറ്റ് രണ്ട് സ്ത്രീകളുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.

Most Read
Most Read
4 hours ago
“സുട്ടോമു മിയാസാക്കി : ജപ്പാനെ നടുക്കിയ കുട്ടികളുടെ കൊലയാളി”1988-89 കാലഘട്ടത്തില്‍ ജപ്പാനിലെ ടോക്കിയോയില്‍ കുട്ടികള്‍ കാണാതാകുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. നാലു മുതല്‍ ഏഴു വയസുവരെയുള്ള നാല് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി残酷മായി കൊലപ്പെടുത്തിയ സുട്ടോമു മിയാസാക്കി ലോകത്തെ ഞെട്ടിച്ച മനുഷ്യ മൃഗമായിരുന്നു. അനിമെയുടെയും അശ്ലീല വിഡിയോകളുടെയും അടിമയായിരുന്ന അയാള്‍, ഇരകളുടെ അവശിഷ്ടങ്ങള്‍ കുടുംബങ്ങളിലേക്ക് അയച്ചും ഭീകരത വിതറി. 1989-ല്‍ പോലീസ് പിടികൂടിയ മിയാസാകിക്ക് ഒടുവില്‍ കോടതി വധശിക്ഷ വിധിച്ചു. 2008-ല്‍ തൂക്കിലേറ്റി മരണപ്പെട്ടെങ്കിലും, അവന്റെ കഥ ഇന്നും ജപ്പാനെ നടുക്കുന്ന ഭീകര സ്മരണയാണ്.