
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ നാണക്കേടിന്റെ പുതിയൊരു റെക്കോർഡ് കൂടി അർജന്റീനയുടെ പേരിൽ കുറിക്കപ്പെട്ടു. ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഓൺ-ടാർഗെറ്റ് ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ടീമെന്ന മോശം റെക്കോർഡാണ് അർജന്റീന വീണ്ടും സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് ലോകകപ്പ് ഫൈനലിൽ അർജന്റീന ഈ നിരാശാജനകമായ പ്രകടനം ആവർത്തിക്കുന്നത്.
സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിൽ 120 മിനിറ്റ് നീണ്ട കളിയിലുടനീളം സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഷോട്ട് പോലും അർജന്റീന മുന്നേറ്റനിരയ്ക്ക് പായിക്കാൻ സാധിച്ചില്ല. ലിയോണൽ മെസിയും സംഘവും സ്പാനിഷ് പ്രതിരോധ നിരയ്ക്ക് മുന്നിൽ പൂർണ്ണമായും നിഷ്പ്രഭരാകുന്ന കാഴ്ചയാണ് കണ്ടത്.ഫിഫ ലോകകപ്പിൽ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ (Data) രേഖപ്പെടുത്താൻ തുടങ്ങിയ 1966-ന് ശേഷം, ഒരു ടീം ഫൈനലിൽ ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാതിരുന്ന മൂന്ന് സന്ദർഭങ്ങളും അർജന്റീനയുടെ പേരിലാണ്.
പശ്ചിമ ജർമ്മനിക്കെതിരെ 1-0 ന് പരാജയപ്പെട്ട മത്സരത്തിൽ അർജന്റീനയ്ക്ക് ഒരു ഓൺ-ടാർഗെറ്റ് ഷോട്ട് പോലും ഉണ്ടായിരുന്നില്ല.ജർമ്മനിക്കെതിരായ എക്സ്ട്രാ ടൈം പോരാട്ടത്തിൽ (1-0) അർജന്റീനൻ ആക്രമണങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.സ്പെയിനിനെതിരെ ആക്രമണത്തിൽ പൂർണ്ണമായി പരാജയപ്പെട്ട അർജന്റീന, ഫൗളുകളിലൂടെ സ്പാനിഷ് പടയെ തടയാനാണ് ശ്രമിച്ചത്.ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ അർജന്റീനയല്ലാതെ മറ്റൊരു വമ്പൻ ടീമും എതിരാളികൾക്ക് മുന്നിൽ ഇത്തരത്തിൽ നിരായുധരായി കീഴടങ്ങിയിട്ടില്ല.