
തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് പൊലീസിന്റെ ബാരിക്കേഡ് കയറുകൾ അറുത്തുമാറ്റിയെന്ന് എഫ്.ഐ.ആർ (FIR). സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതലായ കയർ അറുത്തുമാറ്റിയതിലൂടെ 10,000 രൂപയുടെ നഷ്ടം വരുത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
സഹകരണ-വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. മാർച്ചിൽ പങ്കെടുത്തവർ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു.
“ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചുതരാം” എന്ന് പറഞ്ഞ് പ്രവർത്തകർ ആക്ഷേപിച്ചതായും, ബ്ലെയ്ഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും എഫ്.ഐ.ആറിൽ പരാമർശമുണ്ട്.അതേസമയം, സമരത്തിലേക്ക് ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് കൃത്യമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് ആരും ബ്ലെയ്ഡ് കൊണ്ടുവന്നിട്ടില്ലെന്നും, ലാത്തിയും തോക്കുമുള്ള പൊലീസിന് എന്തിനാണ്