
കോഴിക്കോട് കാലിക്കച്ചവടത്തിന്റെ മറവിൽ നടന്ന വൻ ലഹരിവേട്ടയിൽ 2.75 കിലോ എംഡിഎംഎയുമായി മുഹമ്മദ് ഹനീഫ, റെയ്ഹാനത്ത് എന്നിവർ പിടിയിലായി. പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകളെയും കന്നുകാലി വാഹനങ്ങളെയും മറയാക്കിയായിരുന്നു വിതരണം. ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് യുവാക്കളെ ലക്ഷ്യമിട്ടാണ് വിറ്റഴിച്ചിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്ത എക്സൈസ് സംഘം, ഈ ശൃംഖലയ്ക്ക് പിന്നിലെ വൻ സ്രാവുകളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.