
പിറന്നു വീണ പൈതലിന് താരാട്ടുപാട്ടുകൾക്ക് പകരം ലഭിച്ചത് തണുത്ത പ്ലാസ്റ്റിക് കവറും തെരുവോരത്തെ അവഗണനയും. ലോകം കാണാൻ കണ്ണുതുറക്കും മുൻപേ ആ ജീവൻ എരിഞ്ഞടങ്ങി. പെറ്റമ്മയുടെ ചൂടേൽക്കേണ്ട പിഞ്ചോമനയെ കവറിലാക്കി വലിച്ചെറിയാൻ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന് മുന്നിൽ മനസാക്ഷി മരവിച്ചു നിൽക്കുകയാണ് നാട്.