കടം മേടിക്കാതെ മുന്നോട്ടുപോകാൻ കഴിയുന്നില്ല ഈ സർക്കാറിനു, നൂറു കോടി ചിലവഴിച്ച് ഒൻപതാം വാർഷികം ആഘോഷിക്കുന്നു പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.2014 മുതൽ രാജ്യത്ത് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ലോകത്ത് മുഴുവൻ ഇന്ത്യയ്ക്ക് ബഹുമാനം ലഭിക്കുന്നു. എന്നാൽ കേരളത്തിലെ സ്ഥിതിക്ക് മാത്രം മാറ്റമില്ല.
2014 വരെ വലിയ വലിയ അഴിമതികൾ ഈ രാജ്യത്ത് നിർബാധം നടന്നിരുന്നു. പ്രതിരോധ മേഖലയിൽ പോലും ഭാരതം ദുർബലമായ വർഷങ്ങളായിരുന്നു അത്. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന നുണപ്രചാരണത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. ആ ഘട്ടത്തിൽ നിന്ന് ഭാരതം ഏറെ മാറിയിരിക്കുന്നു. എന്നാൽ കേരളം അവിടെത്തന്നെ നിൽക്കുന്നു. കടം വാങ്ങാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്ബളമില്ല.
ആശാവർക്കർമാർ മാസങ്ങളായി സമരത്തിലാണ്. ആകെ സർക്കാരിന് എടുത്തു പറയാനുള്ളത് ദേശീയപാതയുടെ നിർമ്മാണം മാത്രമാണ്. അതാണെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്നതുമാണ്.പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രസംഗിച്ചതാണ്.2014 ന് ശേഷം ഇന്ത്യയുടെ സാമ്‌ബത്തിക രംഗം വലിയ മാറ്റത്തിന് വിധേയമായി ആഗോളതലത്തിൽ മൂന്നും നാലും സ്ഥാനത്തേക്ക് ഭാരതം ഉയരുകയാണ്.
മാറ്റം ആഗ്രഹിച്ചാണ് ജനങ്ങൾ മോദിജിയെ വിജയിപ്പിച്ചത്. അദ്ദേഹം ജനങ്ങൾക്ക് മാറ്റം നൽകി, കേരളത്തിൽ നിന്ന് 500 കിലോമീറ്റർ മാത്രം ദൂരത്ത് ആപ്പിൾ ഉൾപ്പെടെയുള്ള വമ്ബൻ കമ്ബനികൾ നിക്ഷേപം നടത്തുന്നു. തമിഴ്നാട്ടിലും കർണാടകയിലും വമ്ബൻ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതൊന്നും കേരളത്തിന്റെ അതിർത്തി കടന്ന് ഇങ്ങോട്ടേക്ക് വരുന്നില്ല.