ഒന്നാംഘട്ട വെടിനിർത്തൽ കരാർ കാലാവധി അവസാനിച്ചതോടെ ഗസ്സയ്ക്കുമേൽ ഇസ്റാഈൽ ഏർപ്പെടുത്തിയ ഉപരോധം 12 ദിവസങ്ങൾ പിന്നിടുകയാണ്. ഈ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളില്ലാതെ ശൂന്യമായി കിടക്കുകയാണ് ഗസ്സയിലെ കടകമ്പോളങ്ങൾ. നിലവിൽ ഗസ്സ മുനമ്പിൽ കഴിയുന്ന ലക്ഷക്കണക്കിന് ഫലസ്തീനികൾ കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ നരകിക്കുകയാണ് ശരിക്കും.