Banner Ads

ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ; കണ്ടെത്താൻ കഴിയാതെ പൊലീസ്.

ഏറ്റുമാനൂർ :ഏറ്റുമാനൂരില്‍ മക്കളെയും കൂട്ടി ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താൻ കഴിയാതെ പൊലീസ്.കേസില്‍ നിർണായകമായ തെളിവാണ് ഷൈനിയുടെ മൊബൈൽ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി നൽകിയത്.

ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് നിഗമനം. ഷൈനി ട്രെയിന് മുന്നില്‍ ചാടിയ റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെദത്തൻ സാധിച്ചിരുന്നില്ല . വീട്ടില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ കിട്ടിയില്ല. മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ എവിടെ എന്നറിയില്ലെന്നായിരുന്നു മറുപടി. നിലവില്‍ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ എന്ന നിലയിലാണ്

Leave a Reply

Your email address will not be published. Required fields are marked *