മാർക്കോ’ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള രൂക്ഷമായ ചർച്ചകൾക്ക് ശേഷം, ഒരുപാട് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അതിരൂക്ഷമായ അക്രമം നിറഞ്ഞ സിനിമകൾ ഇനി നിർമ്മിക്കില്ലെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ് പ്രഖ്യാപിച്ചു. ഉയർന്ന തോതിലുള്ള അക്രമം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ ‘എ’ യിൽ നിന്ന് ‘യു/എ’ യിലേക്ക് തരംതാഴ്ത്താനുള്ള അപേക്ഷ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.