ആഗോള വ്യാപാര യുദ്ധത്തിന്റെ ശക്തി വർധിപ്പിച്ച്, തന്റെ പകരചുങ്ക നീക്കത്തിലൂടെ ഭയപ്പെടുത്തി ലോകരാജ്യങ്ങളെ തനിക്കു മുന്നില്‍ മുട്ടുകുത്തിക്കാമെന്ന് സ്വപ്നം കണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യഥാർത്ഥത്തിൽ ചൈനയുടെ വാശിക്ക് മുന്നില്‍ പരാജയപ്പെട്ട കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. താരീഫ് വര്‍ദ്ധിപ്പിച്ചപ്പോള്‍ ചര്‍ച്ചയ്ക്കും സമവായത്തിനും തനിക്കു മുന്നില്‍ ഓടിയെത്തിയ രാജ്യങ്ങളെ ട്രംപ് കണ്ടു, എന്നാൽ ചൈനയെ പ്രകോപിപ്പിച്ചൽ കിട്ടുന്ന തിരിച്ചടിയെക്കുറിച്ച് ഓര്‍ത്ത് കാണില്ല. അമേരിക്കയുടെ നികുതി നയത്തെ ചൈന കടുത്ത ഭാഷയിലായിരുന്നു വിമര്‍ശിച്ചിരുന്നത്.