പകരത്തിനു പകരം തീരുവ ചുമത്തുന്ന കാര്യം മറ്റു രാജ്യങ്ങളെ അറിയിക്കുന്ന രീതിയും ട്രംപ് വിശദീകരിക്കുകയുണ്ടായി. “25% ഇറക്കുമതി തീരുവ ചുമത്താൻ പോകുന്നു എന്നു ഞാൻ പറയുമ്പോൾ അവർ ശരിക്കും ഞെട്ടും; അൽപം കടുത്തുപോയല്ലോ എന്ന് അവരെന്നോടു പറയുകായും ചെയ്യും. ഞാനിപ്പോൾ ഒന്നു ശരിക്കും മാറ്റിപ്പിടിച്ചിരിക്കുകയാണ്. നിങ്ങളുടെ രാജ്യം എത്രയാണോ തീരുവ ചുമത്തുന്നത്, അത്ര തന്നെ ഞങ്ങളും ചുമത്തും എന്നു താനെ പറയും. ഇങ്ങനെ പറഞ്ഞാൽ എന്താണു ഗുണമെ ന്നറിയാമോ? അവർ നിർത്തും’-എന്നാണ് ട്രംപ് പറയുന്നത്.