കഴിഞ്ഞയാഴ്ച ആയിരുന്നു പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ഇതിനെ തുടർന്ന് കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ശേഷം ജമ്മു കശ്മീർ സർക്കാർ കശ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടചിട്ടുന്ന നടപടിയാണ് കൈകൊണ്ടിരികുന്നത്. പഹൽഗാം ആക്രമണത്തെത്തുടർന്ന് താഴ്‌വരയിലെ ചില സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായി ആശയവിനിമയ ഇന്റർസെപ്റ്റുകൾ സ്ഥിരീകരിച്ചിരുന്നു.എന്നൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിക്കുകയുണ്ടായി.