പുനലൂർ: ദേശീയപാത 744ൽ ആര്യങ്കാവ് ഇടപ്പാളയം പള്ളിമുക്കിൽ ലോറികളിടിച്ച മ്ലാവ് ചത്തു.ഞായറാഴ്ച രാത്രിയായിരുന്നു അപകടം.റെയിൽവേ റോഡിൽ നിന്ന് പാതയിലേക്ക് എടുത്തുചാടിയ മ്ലാവിനെ ഈ സമയത്ത് ഇരുവശത്ത്വ നിന്നും കടന്നുവന്ന ലോറികൾ ഇടിക്കുകയായിരുന്നു. ആര്യങ്കാവ് വനപാലകർ എത്തി മ്ലാവിന്റെ ജഡം ഏറ്റെടുത്ത് കടമാൻപാറയിൽ എത്തിച്ച് സംസ്കരിച്ചു.
തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവർ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.ദേശീയപാത, റെയിൽവേ ലൈൻ എന്നിവ വനത്തോട് ചേർന്നുവരുന്ന ഈ മേഖലയിൽ വന്യമൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഹാങ്ങിഗ് ഫെൻസിങ് സ്ഥാപിക്കാൻ വനംവകുപ്പ് മുമ്‌ബ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല. ഇതുകാരണം വന്യമൃഗങ്ങൾ ട്രെയിനും വാഹനവും ഇടിച്ച് ചാകുന്നത് പതിവാണ്.