
പത്തനംതിട്ട:കെ.എസ്.ആർ.ടി.സി. (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) പുതിയ ചാർട്ടേഡ് സർവീസ് വഴി വിവാഹങ്ങൾ, വിനോദയാത്രകൾ, തീർത്ഥാടനങ്ങൾ, സ്കൂൾ-കോളേജ് യാത്രകൾ, ഔദ്യോഗിക ആവശ്യങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ ചിലവിൽ ബസുകൾ ലഭ്യമാക്കുന്നു. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.
ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രക്ക് മീനി ബസാണെങ്കിൽ 3500 രൂപ നൽകിയാൽ മതി. എട്ട് മണിക്കൂർ 100 കിലോ ലോമീറ്റർ, 12 മണിക്കൂർ 150 കിലോ ലോമീറ്റർ, 16 മണിക്കൂർ 200 കിലോമീറ്റർ എന്നിങ്ങനെയും ഒപ്പം അധികമായി ഓടുന്ന കിലോമീറ്റററിനുള്ള തുകയും ചേർത്താണ് നിരക്ക്.
ജി എസ് ടി ചേർത്തുള്ള തുകയാണിത്. നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ് നിരക്ക്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറിബസിന് 3500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്‌സ്പ്രസി ന് 10000 രൂപയും വോൾവോയ്ക്ക് 13000 രൂപയുമായിരുന്നു. ജി എസ് ടി അതിന് പുറമേ നൽകണമായിരുന്നു.
40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജി എസ് ടിയും അടയ്ക്കണം. നിരക്ക് സംബന്ധിച്ച പട്ടികയും കെ എസ് ആർ ടി സി പുറത്തിറക്കി. ബന്ധുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്.
ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവിൽ ലഭ്യമായ സ്പെയർ ബസ്സുകൾ ഉപയോഗപ്പെടുത്തി ട്രിപ്പുകൾ ഒഴിവാക്കുന്ന സാഹചര്യത്തിൽ വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യാനുസരണം ചാർട്ടേർഡ് ടിപ്പുകൾ ലഭ്യമാക്കുവാനാണ് കെ എസ് ആർ ടി സി പദ്ധതിയിട്ടിട്ടുള്ളത്.