വണ്ടിപ്പെരിയാർ :ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് വണ്ടിപ്പെരിയാർ കന്നിമാർചോല പുതുപ്പറമ്ബിൽ മോഹനനെ (65) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം കൊലപാതകമെന്ന് പോലീസ് പിന്നാലെ ഇയാളുടെ മകൻ വിഷ്ണു (28)വിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യലഹരിയിൽ വീട്ടിലെത്തിയ വിഷ്ണു ബൈക്കിന്റെസി സി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛനുമായി തർക്കത്തിലേർപ്പെട്ടു. 1500 രൂപ സി സി അടയ്ക്കാനായി വേണമെന്ന് വിഷ്ണു ആവശ്യപ്പെടുകയായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കം വിഷ്ണുവിന്റെ അമ്മ കുമാരി ഇടപെട്ട് തീർക്കുകയും അതിനുശേഷം അമ്മ കുളിക്കാനായി പോവുകയുമായിരുന്നു. അമ്മ തിരികെ എത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. വഴക്കിനിടയിൽ അച്ചൻ വീണു എന്നും അനക്കമില്ല എന്നും അമ്മയോട് വിഷ്ണു പറഞ്ഞതിനെ തുടർന്ന് ഇവർ നാട്ടുകാരെ വിളിച്ചു വരുത്തി.
മോഹനന്റെ മകൾ ധന്യയും ഭർത്താവും എത്തി മോഹനനെ ആശുപത്രിയിൽകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു.. മോഹനനെ കിടത്തിയിരുന്ന കട്ടിലിന് താഴെ രക്തം വാർന്നത് തുണിയിട്ട് മൂടിയിരിക്കുന്നത് കണ്ട നാട്ടുകാർ വണ്ടിപ്പെരിയാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഫോറൻസിക് വിദഗ്ഗര എത്തിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയച്ചു. പോസ്റ്റ് മോർട്ടത്തിലാണ് തലയ്ക്കറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്ബ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്.